Sunday, October 7, 2012

വാചാല

 









ഇരുളിനും വെളിച്ചത്തിനുമിടയില്‍
പച്ചപ്പിനും,മരുഭൂവിനുമിടയില്‍
പെട്ട് ഞെരിഞ്ഞമരും ജീവിതത്തെ
ഞാനെന്തുപേരിട്ടു വിളിക്കും.?

ജീവിതകാലമത്രയും സ്നേഹത്തിന്‍
തത്വശാസ്ത്രത്തില്‍ വാചാലയായവള് ,
അലങ്കരിച്ച ജീവിതത്തിനും,
തെളിച്ചുവെക്കും വിളക്കുകള്‍ക്കുമിടയില്‍ ‍
ഏകയായ കളമെഴുത്തുകാരിയായ് ഇന്നുമാറി

തലച്ചോറില്‍ വാക്കുകളുടെ ചൂളം വിളി
ഇടക്കിടെ കടന്നുപോകുമ്പോള്‍ രണ്ടു ദിശയിലേക്കുള്ള
തീവണ്ടി പോലെ ഞാനും നീയും
കാതങ്ങള്‍ താണ്ടി കഴിഞ്ഞു.