Friday, July 27, 2012

വിശ്വാസം

ഓരോ മനുഷ്യന്റെയും ജീവിതയാത്ര വഴുക്കലുള്ള ഒറ്റ തടിപ്പാലത്തില്‍ കൂടി നടക്കും പോലെയാണ് .അതിലൂടെ നടക്കുന്ന
ഒരാള്‍ തന്റെ ഓരോ ചുവടു വെപ്പും ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ വഴുതി വീഴും .ജീവിതവും അതുപോലെയാണ്
ഓരോ നിമിഷവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ,വാക്കും 
പ്രവര്‍ത്തിയും ചിന്തിച്ചു ചെയിതില്ലെങ്കില്‍
ജീവിതം കീഴ്മേല്‍ മറിഞ്ഞെന്നു വരും.


ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേള്‍ക്കുന്ന
ആളില്‍ വേദന ഉണ്ടാക്കുന്നുവെങ്കില്‍ ,പറഞ്ഞ ആള്‍ മരിച്ചു കഴിഞ്ഞാലും കേള്‍വിക്കാരെന്റെ മനസ്സില്‍നിന്നും അത് മാഞ്ഞെന്നു വരില്ല.
കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നു പലപ്പോഴും പലരും ഓര്‍ക്കാറില്ലെന്നുള്ളതാണ് സത്യം .
ആത്മാവിന്റെ ഏകാന്തതയില്‍ നീറി നീറി ജീവിച്ചു തീര്‍ക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമുക്ക് ചുറ്റിലും കാണാം .ജനിച്ചു പോയില്ലേ  ജീവിച്ചല്ലേ പറ്റൂ എന്ന ചിന്തയാണ് പലരെയും പിടിച്ചു നിര്‍ത്തുന്നത്.


ജീവിതത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ് .ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ഒരു നിയോഗം പോലെ എവിടെയൊക്കയോ വെച്ചു കണ്ടുമുട്ടുന്ന മുഖങ്ങള്‍
പതിയെ മനസ്സില്‍ നേരിയ ഒരു ഓര്‍മ്മയുടെ താളില്‍ മറഞ്ഞിരിക്കുന്നു.ജീവിതം
പലരെയും പലതലത്തിലാണ് കൊണ്ടുചെന്നത്തിക്കുന്നത് നിമിത്തങ്ങള്‍ മാത്രമാകാം.
  എനിക്ക് നീയും ,നിനക്ക് ഞാനും ഉണ്ടെന്നു പറഞ്ഞു കൈപിടിക്കും ബന്ധങ്ങള്‍ എപ്പോഴെന്നറിയാതെ,
എന്തിനെന്നറിയാതെ വീണുടയും പളുങ്കുപാത്രം പോലെ ഒരിക്കലും ചേര്‍ത്ത് വെക്കനകാതെ ഓര്‍മകളുടെ ചെപ്പിലെക്ക് അടക്കപെടുന്നു.


സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നു പോകുമ്പോള്‍   ആരൊക്കയോ നമുക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തോന്നലിലൂടെ ജീവിതം
മുന്‍പോട്ടു കൊണ്ടുപോകുന്നു. ചിലപ്പോ ആ വെറും തോന്നല്‍ മാത്രമല്ലേ ഓരോ മനുഷ്യനെയും ജീവിതവുമായി പിടിച്ചു നിര്‍ത്തുന്നത്.
ശരിയാണ് , എനിക്ക് നീ ഉണ്ടെന്ന വെറും ഒരു തോന്നല്‍ !പൊള്ളയായ വെറും വാക്കാകം, ചിലപ്പോ ആ വെറും വാക്ക് മതിയാകാം ജീവിതത്തിനെ താങ്ങി നിര്‍ത്തും നെടുംതൂണ്‍ ആയി നിലകൊള്ളാന്‍
.ഓരോരുത്തരുടെയും ജീവിതം ഓരോ തരത്തില്‍ .സ്വന്തമെന്നു പറഞ്ഞു ഓര്‍ക്കാന്‍ കുറെ പേരുകള്‍ ഉണ്ടാകുന്നത് ഒരുകണക്കിന് രസം തന്നെയാണ്.
വീട്ടുകാരും,കൂട്ടുകാരും,ബന്ധു
ക്കളും.പക്ഷെ എല്ലാബന്ധങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്നു തിരിച്ചറിയുക അനുഭവത്തിലൂടെയാണ്".ബന്ധം "അത് വാക്കുകളില്‍ മാത്രം ഒതുക്കിവെക്കാവുന്ന അക്ഷരങ്ങളായി മാറി പോകുന്ന നിമിഷങ്ങളും ജീവിതത്തില്‍ കടന്നു വന്നേക്കാം. ഒരുപാട് ബന്ധങ്ങല്‍ക്കിടക്ക് സ്വന്തം എന്ന് പറഞ്ഞു ചേര്‍ത്തുവെക്കാന്‍
ആരും ഇല്ലെന്നിടതെക്ക് ശൂന്ന്യത കടന്നു വരുന്നു ..ഓരോരുത്തര്‍ക്കും   ജീവിതത്തില്‍ ഒരു മടക്കയാത്ര വിധിച്ചിട്ടുണ്ട്. ഇരുളും, വെളിച്ചവും,നിലാവുംഅതിലേറെ നിഴലുകളും
നിറയുന്ന , ഒരിക്കലും തുറക്കാന്‍ ആകാത്ത
മനുഷ്യമനസ്സിന്‍ അറകള്‍..ഒരിക്കലും ഊഹിച്ചെടുക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമാര്‍ന്ന മനസ്സുകളും പേറിനടക്കുന്ന മനുഷ്യജന്മങ്ങള്‍ .കേട്ടറിഞ്ഞ നേരിനെക്കാളും അധികമാകും കേള്‍ക്കാത്ത നേരുകള്‍ എന്ന അറിവുകളുടെ ഭാരവും പേറി നടക്കുന്ന മനസ്സുകള്‍ .സ്വന്തം മനസ്സിന്റെ പോരായ്മകള്‍ തിരിച്ചറിയാത്ത ഒരാള്‍ക്ക്‌ മറ്റുള്ളവരെ വിലഇരുത്താനുള്ള അവകാശം ഇല്ല.
 
 പരസ്പരം ഉള്ള വിശ്വാസമാണ് ജീവിതം, അത് ഇല്ലാതാക്കുമ്പോള്‍  ജീവിതം ദുസ്സഹമായി തീരുന്നു.സ്വന്തം കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി എന്തും സഹിച്ചും ,ക്ഷമിച്ചും ജീവിക്കുന്ന പഴയ തലമുറയിലെ പെണ്ണുങ്ങള്‍ ഇന്ന് വിരളമാണ് .സ്വന്തം ജീവിതം അത് അവനവന്റെ
സന്തോഷത്തിനും കൂടി വേണ്ടി ഉള്ളതാകണം എന്ന തോന്നല്‍ ആകാം ഇതിനു കാരണം.


കരുത്തുകൊണ്ടു പെണ്ണിനേക്കാള്‍ ബലവാന്‍ പുരുഷന്‍ ആണ്ന്നിരിക്കലും ,ആണിനെക്കാള്‍ മനശക്തി പെണ്ണിന് തന്നെയാണ്. ലോകചരിത്രത്തില്‍ പെണ്ണിനുമുന്പില്‍ പുരുഷന്‍ എന്നും തോറ്റിട്ടേ ഉള്ളൂ. അര്‍ഹത ഇല്ലാത്തവരെ  നെഞ്ചിലേറ്റി അവര്‍ക്ക് വാരിക്കോരി സ്നേഹം നല്‍കുക എന്നതു പെണ്‍ജെന്മതിന്റെ ഒരു  ശാപമാണ് .സ്വന്തം ജീവിതത്തില്‍ ഒരു ആണിനുവെണ്ടി  ഇടം കൊടുക്കുന്ന ഓരോ പെണ്ണിനും ഉണ്ടാകും ഓരോ കാരണങ്ങള്‍ .അമര്‍ത്തി വെക്കപ്പെടുന്ന അഭിലാഷങ്ങള്‍ നിറഞ്ഞ ഒന്നാണ് പല സ്ത്രീകളുടെയും മനസ്സ് .


.പുരുഷന്‍ അവള്‍ക്ക് നല്‍കുന്ന സ്നേഹത്തിനും,പരിഗണനക്കും,വിശ്വാസത്തിനും മുന്‍പില്‍ എന്തും സഹിക്കാനും,ക്ഷെമിക്കാനും,ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കാനും
ദൈര്യവും പിന്തുണയും പുരുഷന് നല്‍കാനും സ്ത്രീക്ക് കഴിയുന്നത്‌ ഇതൊന്നു കൊണ്ടു മാത്രമാണ്.പണത്തിനെക്കാളും സ്ത്രീക്ക് വലുത് പുരുഷന്‍ അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും ആണു.ദേഹത്തണിയാന്‍ കുറെ സ്വര്‍ണ്ണവും ,ഇഷ്ടംപോലെ വസ്ത്രവും,മറ്റു ഉപഭോഗ വസ്തുക്കളും കൊണ്ടു മൂടി ഒരു പെണ്ണിനെ ത്രിപ്തിപ്പെടുത്ത്തുവാന്‍ പുരുഷന് കഴിഞ്ഞെന്നു വരില്ല.അതിനൊക്കെ അപ്പുറമാണ് അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും.അതുമനസ്സിലാക്കാന്‍ കഴിയാതെപോകുന്നിടതാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നത് .

ഏതു സ്ത്രീക്കും ഏറ്റവും വലുത് അവളുടെ ആത്മാഭിമാനമാണ് എന്നതു പുരാണങ്ങളില്‍ കൂടി  പ്രതിപാദിച്ചിരിക്കുന്നു .കൊട്ടാരവും ,രാജ്യവും വിട്ട് രാമനൊപ്പം സീത ഇറങ്ങി തിരിച്ചത് ,അവിടെ സീത കൊട്ടാരത്തെക്കാളും ,സൗഭാഗ്യതെക്കാളും   വിലകല്പ്പിച്ചത് എന്തും സഹിച്ച് രാമനൊപ്പം ഉള്ള ജീവിതമാണ്. രാമന്‍ സീതയ്ക്ക് നല്‍കുന്ന സ്നേഹവും വിശ്വാസവുമാണ് അതിനവളെ പ്രേരിപ്പിച്ചത് എന്നതില്‍ സംശയം ഇല്ല .ആ വിശ്വാസം നഷ്ടപെട്ടപോള്‍  അവള്‍ അഗ്നിശുദ്ധി നടത്തി ഭുമി ആകുന്ന സ്വന്തം മാതാവിന്റെ നെഞ്ചില്‍ അഭയം തേടുകയാണ് ചെയ്തത് .ഒരു സ്ത്രീ പുരുഷന്റെ പ്രണയത്തിലും ,കാമത്തിലും ആര്ദ്രയാകണമെങ്കില്‍ അത്രമേല്‍ അയാളില്‍ പ്രണയം
വേണം .എന്താണ് ഒരു പുരുഷന്‍ സ്ത്രീക്കെന്നു പുരുഷനേക്കാള്‍ ഏറെ അറിയുന്നത് സ്ത്രീക്ക് തന്നെയാണ്.അത് ബോധ്യപെടുത്തുന്നതും അവള്‍ തന്നെയാണ്.
.രാമായണത്തില്‍ സീതയുടെ അഗ്നി പ്രവേശത്തിനുമുന്പ് സീത പറയുന്നുട്
"ഇനി അവന്‍ തൊടുമ്പോള്‍ ഈ മണ്ണ് ആര്‍ദ്ര മാവുകയില്ല" .കാരണം  അവള്‍ അര്‍പ്പിച്ച സ്നേഹവും ,വിശ്വാസവും നഷ്ടപ്പെടുമ്പോള്‍ ഏതു സ്ത്രീക്കാണ് ഒരു പുരുഷനെ   പ്രണയിക്കാനും സ്നേഹിക്കാനും കഴിയുക?

Wednesday, July 11, 2012

ഹൃദയം

ചിന്തക്കും , ഹൃദയത്തിനുചുറ്റും
 വിലങ്ങു വീണതുകൊണ്ടാകാം
ലോഭമില്ലാതെ ഒന്നുകരയാന്‍ ആഗ്രഹിച്ചിട്ടും
 കണ്ണുനീരിനു പകരം
 ഹൃദയരക്തം ഒലിച്ചിറങ്ങിയത്!