Friday, July 27, 2012

വിശ്വാസം

ഓരോ മനുഷ്യന്റെയും ജീവിതയാത്ര വഴുക്കലുള്ള ഒറ്റ തടിപ്പാലത്തില്‍ കൂടി നടക്കും പോലെയാണ് .അതിലൂടെ നടക്കുന്ന
ഒരാള്‍ തന്റെ ഓരോ ചുവടു വെപ്പും ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ വഴുതി വീഴും .ജീവിതവും അതുപോലെയാണ്
ഓരോ നിമിഷവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ,വാക്കും 
പ്രവര്‍ത്തിയും ചിന്തിച്ചു ചെയിതില്ലെങ്കില്‍
ജീവിതം കീഴ്മേല്‍ മറിഞ്ഞെന്നു വരും.


ഒരാള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേള്‍ക്കുന്ന
ആളില്‍ വേദന ഉണ്ടാക്കുന്നുവെങ്കില്‍ ,പറഞ്ഞ ആള്‍ മരിച്ചു കഴിഞ്ഞാലും കേള്‍വിക്കാരെന്റെ മനസ്സില്‍നിന്നും അത് മാഞ്ഞെന്നു വരില്ല.
കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നു പലപ്പോഴും പലരും ഓര്‍ക്കാറില്ലെന്നുള്ളതാണ് സത്യം .
ആത്മാവിന്റെ ഏകാന്തതയില്‍ നീറി നീറി ജീവിച്ചു തീര്‍ക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമുക്ക് ചുറ്റിലും കാണാം .ജനിച്ചു പോയില്ലേ  ജീവിച്ചല്ലേ പറ്റൂ എന്ന ചിന്തയാണ് പലരെയും പിടിച്ചു നിര്‍ത്തുന്നത്.


ജീവിതത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ് .ജീവിതത്തിന്റെ നാല്‍ക്കവലയില്‍ ഒരു നിയോഗം പോലെ എവിടെയൊക്കയോ വെച്ചു കണ്ടുമുട്ടുന്ന മുഖങ്ങള്‍
പതിയെ മനസ്സില്‍ നേരിയ ഒരു ഓര്‍മ്മയുടെ താളില്‍ മറഞ്ഞിരിക്കുന്നു.ജീവിതം
പലരെയും പലതലത്തിലാണ് കൊണ്ടുചെന്നത്തിക്കുന്നത് നിമിത്തങ്ങള്‍ മാത്രമാകാം.
  എനിക്ക് നീയും ,നിനക്ക് ഞാനും ഉണ്ടെന്നു പറഞ്ഞു കൈപിടിക്കും ബന്ധങ്ങള്‍ എപ്പോഴെന്നറിയാതെ,
എന്തിനെന്നറിയാതെ വീണുടയും പളുങ്കുപാത്രം പോലെ ഒരിക്കലും ചേര്‍ത്ത് വെക്കനകാതെ ഓര്‍മകളുടെ ചെപ്പിലെക്ക് അടക്കപെടുന്നു.


സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നു പോകുമ്പോള്‍   ആരൊക്കയോ നമുക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തോന്നലിലൂടെ ജീവിതം
മുന്‍പോട്ടു കൊണ്ടുപോകുന്നു. ചിലപ്പോ ആ വെറും തോന്നല്‍ മാത്രമല്ലേ ഓരോ മനുഷ്യനെയും ജീവിതവുമായി പിടിച്ചു നിര്‍ത്തുന്നത്.
ശരിയാണ് , എനിക്ക് നീ ഉണ്ടെന്ന വെറും ഒരു തോന്നല്‍ !പൊള്ളയായ വെറും വാക്കാകം, ചിലപ്പോ ആ വെറും വാക്ക് മതിയാകാം ജീവിതത്തിനെ താങ്ങി നിര്‍ത്തും നെടുംതൂണ്‍ ആയി നിലകൊള്ളാന്‍
.ഓരോരുത്തരുടെയും ജീവിതം ഓരോ തരത്തില്‍ .സ്വന്തമെന്നു പറഞ്ഞു ഓര്‍ക്കാന്‍ കുറെ പേരുകള്‍ ഉണ്ടാകുന്നത് ഒരുകണക്കിന് രസം തന്നെയാണ്.
വീട്ടുകാരും,കൂട്ടുകാരും,ബന്ധു
ക്കളും.പക്ഷെ എല്ലാബന്ധങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്നു തിരിച്ചറിയുക അനുഭവത്തിലൂടെയാണ്".ബന്ധം "അത് വാക്കുകളില്‍ മാത്രം ഒതുക്കിവെക്കാവുന്ന അക്ഷരങ്ങളായി മാറി പോകുന്ന നിമിഷങ്ങളും ജീവിതത്തില്‍ കടന്നു വന്നേക്കാം. ഒരുപാട് ബന്ധങ്ങല്‍ക്കിടക്ക് സ്വന്തം എന്ന് പറഞ്ഞു ചേര്‍ത്തുവെക്കാന്‍
ആരും ഇല്ലെന്നിടതെക്ക് ശൂന്ന്യത കടന്നു വരുന്നു ..ഓരോരുത്തര്‍ക്കും   ജീവിതത്തില്‍ ഒരു മടക്കയാത്ര വിധിച്ചിട്ടുണ്ട്. ഇരുളും, വെളിച്ചവും,നിലാവുംഅതിലേറെ നിഴലുകളും
നിറയുന്ന , ഒരിക്കലും തുറക്കാന്‍ ആകാത്ത
മനുഷ്യമനസ്സിന്‍ അറകള്‍..ഒരിക്കലും ഊഹിച്ചെടുക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമാര്‍ന്ന മനസ്സുകളും പേറിനടക്കുന്ന മനുഷ്യജന്മങ്ങള്‍ .കേട്ടറിഞ്ഞ നേരിനെക്കാളും അധികമാകും കേള്‍ക്കാത്ത നേരുകള്‍ എന്ന അറിവുകളുടെ ഭാരവും പേറി നടക്കുന്ന മനസ്സുകള്‍ .സ്വന്തം മനസ്സിന്റെ പോരായ്മകള്‍ തിരിച്ചറിയാത്ത ഒരാള്‍ക്ക്‌ മറ്റുള്ളവരെ വിലഇരുത്താനുള്ള അവകാശം ഇല്ല.
 
 പരസ്പരം ഉള്ള വിശ്വാസമാണ് ജീവിതം, അത് ഇല്ലാതാക്കുമ്പോള്‍  ജീവിതം ദുസ്സഹമായി തീരുന്നു.സ്വന്തം കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി എന്തും സഹിച്ചും ,ക്ഷമിച്ചും ജീവിക്കുന്ന പഴയ തലമുറയിലെ പെണ്ണുങ്ങള്‍ ഇന്ന് വിരളമാണ് .സ്വന്തം ജീവിതം അത് അവനവന്റെ
സന്തോഷത്തിനും കൂടി വേണ്ടി ഉള്ളതാകണം എന്ന തോന്നല്‍ ആകാം ഇതിനു കാരണം.


കരുത്തുകൊണ്ടു പെണ്ണിനേക്കാള്‍ ബലവാന്‍ പുരുഷന്‍ ആണ്ന്നിരിക്കലും ,ആണിനെക്കാള്‍ മനശക്തി പെണ്ണിന് തന്നെയാണ്. ലോകചരിത്രത്തില്‍ പെണ്ണിനുമുന്പില്‍ പുരുഷന്‍ എന്നും തോറ്റിട്ടേ ഉള്ളൂ. അര്‍ഹത ഇല്ലാത്തവരെ  നെഞ്ചിലേറ്റി അവര്‍ക്ക് വാരിക്കോരി സ്നേഹം നല്‍കുക എന്നതു പെണ്‍ജെന്മതിന്റെ ഒരു  ശാപമാണ് .സ്വന്തം ജീവിതത്തില്‍ ഒരു ആണിനുവെണ്ടി  ഇടം കൊടുക്കുന്ന ഓരോ പെണ്ണിനും ഉണ്ടാകും ഓരോ കാരണങ്ങള്‍ .അമര്‍ത്തി വെക്കപ്പെടുന്ന അഭിലാഷങ്ങള്‍ നിറഞ്ഞ ഒന്നാണ് പല സ്ത്രീകളുടെയും മനസ്സ് .


.പുരുഷന്‍ അവള്‍ക്ക് നല്‍കുന്ന സ്നേഹത്തിനും,പരിഗണനക്കും,വിശ്വാസത്തിനും മുന്‍പില്‍ എന്തും സഹിക്കാനും,ക്ഷെമിക്കാനും,ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കാനും
ദൈര്യവും പിന്തുണയും പുരുഷന് നല്‍കാനും സ്ത്രീക്ക് കഴിയുന്നത്‌ ഇതൊന്നു കൊണ്ടു മാത്രമാണ്.പണത്തിനെക്കാളും സ്ത്രീക്ക് വലുത് പുരുഷന്‍ അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും ആണു.ദേഹത്തണിയാന്‍ കുറെ സ്വര്‍ണ്ണവും ,ഇഷ്ടംപോലെ വസ്ത്രവും,മറ്റു ഉപഭോഗ വസ്തുക്കളും കൊണ്ടു മൂടി ഒരു പെണ്ണിനെ ത്രിപ്തിപ്പെടുത്ത്തുവാന്‍ പുരുഷന് കഴിഞ്ഞെന്നു വരില്ല.അതിനൊക്കെ അപ്പുറമാണ് അവളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവും.അതുമനസ്സിലാക്കാന്‍ കഴിയാതെപോകുന്നിടതാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നത് .

ഏതു സ്ത്രീക്കും ഏറ്റവും വലുത് അവളുടെ ആത്മാഭിമാനമാണ് എന്നതു പുരാണങ്ങളില്‍ കൂടി  പ്രതിപാദിച്ചിരിക്കുന്നു .കൊട്ടാരവും ,രാജ്യവും വിട്ട് രാമനൊപ്പം സീത ഇറങ്ങി തിരിച്ചത് ,അവിടെ സീത കൊട്ടാരത്തെക്കാളും ,സൗഭാഗ്യതെക്കാളും   വിലകല്പ്പിച്ചത് എന്തും സഹിച്ച് രാമനൊപ്പം ഉള്ള ജീവിതമാണ്. രാമന്‍ സീതയ്ക്ക് നല്‍കുന്ന സ്നേഹവും വിശ്വാസവുമാണ് അതിനവളെ പ്രേരിപ്പിച്ചത് എന്നതില്‍ സംശയം ഇല്ല .ആ വിശ്വാസം നഷ്ടപെട്ടപോള്‍  അവള്‍ അഗ്നിശുദ്ധി നടത്തി ഭുമി ആകുന്ന സ്വന്തം മാതാവിന്റെ നെഞ്ചില്‍ അഭയം തേടുകയാണ് ചെയ്തത് .ഒരു സ്ത്രീ പുരുഷന്റെ പ്രണയത്തിലും ,കാമത്തിലും ആര്ദ്രയാകണമെങ്കില്‍ അത്രമേല്‍ അയാളില്‍ പ്രണയം
വേണം .എന്താണ് ഒരു പുരുഷന്‍ സ്ത്രീക്കെന്നു പുരുഷനേക്കാള്‍ ഏറെ അറിയുന്നത് സ്ത്രീക്ക് തന്നെയാണ്.അത് ബോധ്യപെടുത്തുന്നതും അവള്‍ തന്നെയാണ്.
.രാമായണത്തില്‍ സീതയുടെ അഗ്നി പ്രവേശത്തിനുമുന്പ് സീത പറയുന്നുട്
"ഇനി അവന്‍ തൊടുമ്പോള്‍ ഈ മണ്ണ് ആര്‍ദ്ര മാവുകയില്ല" .കാരണം  അവള്‍ അര്‍പ്പിച്ച സ്നേഹവും ,വിശ്വാസവും നഷ്ടപ്പെടുമ്പോള്‍ ഏതു സ്ത്രീക്കാണ് ഒരു പുരുഷനെ   പ്രണയിക്കാനും സ്നേഹിക്കാനും കഴിയുക?

17 comments:

ajith said...

ഓരോ മനുഷ്യന്റെയും ജീവിതയാത്ര വഴുക്കലുള്ള ഒറ്റ തടിപ്പാലത്തില്‍ കൂടി നടക്കും പോലെയാണ് .അതിലൂടെ നടക്കുന്ന
ഒരാള്‍ തന്റെ ഓരോ ചുവടു വെപ്പും ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ വഴുതി വീഴും


അതിനാല്‍ ശ്രദ്ധിച്ച് ചുവടുകള്‍ വയ്ക്കാം അല്ലേ?

(...ന്നാലും ഈ ലേഖനം കുറിയ്ക്കാനുള്ള പ്രകോപനമെന്തായിരിക്കും?)

KOYAS KODINHI said...

ഒരു സ്ത്രീപക്ഷ കള്ളകണ്ണീര്‍................................./...,

Sabu Kottotty said...

പ്രിയ സുഹൃത്തേ,

കൈരളിനെറ്റ് സാംസ്കാരിക വാർത്താ മാസികയിലേക്ക് പ്രസിദ്ധീകരണത്തിനായി ബ്ലോഗർ എൻ. ബി. സുരേഷ് പരിചയപ്പെടുത്തി അയച്ചുതന്ന ബ്ലോഗുകളിൽ താങ്കളുടെ ബ്ലോഗും ഉൾപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും താങ്കളുടെ വ്യക്തിപരമായ അനുമതിയില്ലാതെ മാസികയിൽ പ്രസിദ്ധീകരിക്കുന്നത് നല്ല പ്രവൃത്തിയല്ലെന്നു മനസ്സിലാക്കി താങ്കളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. മെയിൽ ഐഡി ഇല്ലാത്തതിനാൽ കമന്റ് ബോക്സിൽ നിക്ഷേപിച്ചു പോകുന്നു.

കൈരളിനെറ്റ് മാഗസിനെക്കുറിച്ച് ഇവിടെ വിവരിച്ചിട്ടുണ്ട്.
താങ്കളുടെ സൃഷ്ടികൾ krnetklm@gmail.com എന്ന വിലാസത്തിലും അയക്കാം.

സ്നേഹപൂർവ്വം,
സാബു കൊട്ടോട്ടി
sabukottotty@gmail.com
Mob: 9400006000

Unknown said...

ഇത് തികച്ചും സ്ത്രീപക്ഷ നിലപാട് മാത്രമായിപ്പോയി എന്തിനും ഒരു മറുപക്ഷം കൂടിയുണ്ട്

ആശംസകള്‍

jayanEvoor said...
This comment has been removed by the author.
jayanEvoor said...

എന്താപ്പോദ്...!?
സത്യത്തിൽ എന്തു സംഭവിച്ചു!?

ഇനീപ്പോ സ്ത്രീകൾ സ്ത്രീകളെത്തന്നെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന കാലം വരുമോ!? വരട്ടെ.

പി. വിജയകുമാർ said...

" ആരൊക്കയോ നമുക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തോന്നലിലൂടെ ജീവിതം
മുന്‍പോട്ടു കൊണ്ടുപോകുന്നു. ചിലപ്പോൾ ആ വെറും തോന്നല്‍ മാത്രമല്ലേ ഓരോ മനുഷ്യനെയും ജീവിതവുമായി പിടിച്ചു നിര്‍ത്തുന്നത്."

ഈ പറഞ്ഞതിനോട്‌ എനിക്ക്‌ യോജിപ്പ്‌......
ചില തോന്നലുകളുടെ പ്രകാശത്തിൽ വാഴ്‌വു മുന്നോട്ടു ചലിക്കുന്നു. തോന്നലാണെല്ലാം. ജീവിതവും.

Unknown said...

എന്താപ്പോ പ്രശ്നം ? :)
ആരോടോ ഭയങ്കര കലിപ്പ് പോലെ.

എല്ലാ സ്തീകളും സീതമാരായിരിക്കുമോ ?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആണിനായാലും പെണ്ണിനായാലും ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം എല്ലാവരിലും പ്രതിജനഭിന്നമാണ്. അത്യാഗ്രഹികളും മിതത്വതത്വത്തിൽ വിശ്വസിക്കുന്നവരും ത്യാഗത്തിൽ സന്തോഷം കണ്ടെത്തുന്നവരും അങ്ങനെയങ്ങനെ…. ഒരു സമവാക്യം കണ്ടെത്തി സാമാന്യവത്ക്കരിക്കാൻ സാധ്യമായ വിഷയമേയല്ല കുറിപ്പിൽ പരാമ്ര്‌ഷ്ടമായിരിക്കുന്നത്. എന്നാലും ലച്ചുവിന്റെ ചിന്തകളുടെ വഴികൾ കൌതുകകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. ആശംസകൾ.

SAJAN S said...

ആണിനെക്കാള്‍ മനശക്തി പെണ്ണിന് തന്നെയാണ്. ലോകചരിത്രത്തില്‍ പെണ്ണിനുമുന്പില്‍ പുരുഷന്‍ എന്നും തോറ്റിട്ടേ ഉള്ളൂ.

ഹഹഹഹ........
അയ്യോ... എന്റമ്മേ.... ഞങ്ങളെയങ്ങ് കൊല്ല്... ഹിഹി....

SAJAN S said...

അര്‍ഹത ഇല്ലാത്തവരെ നെഞ്ചിലേറ്റി അവര്‍ക്ക് വാരിക്കോരി സ്നേഹം നല്‍കുക എന്നതു പെണ്‍ജെന്മതിന്റെ ഒരു ശാപമാണ് .

ഇത് പുരുഷന്റെ തെറ്റല്ലല്ലോ ?
പെണ്ണിന്റെ തലയില്‍ ആള്‍താമസം ഇല്ലാത്തതിന് ഞങ്ങളാണോ കുറ്റവാളികള്‍ ?

Rose said...

The writing is interesting.. Nice words.

But I felt most of the opinions are generelization.

And yes, trust and love are the most important factors in men-woman relationships, but its equally important for men also(whats so special about woman?)

And I think the motivation for living is not because there is somebody for you, its because i am the only one there for someone else...

Feminist analle ??? :D

Anonymous said...

ഒരു സ്ത്രീ പക്ഷ രചന ///

ചെമ്മരന്‍ said...

feminism....!!

നന്ദന said...

ലച്ചുവിനെ ഫെമിനിസ്റ്റ് എന്ന് വിളിച്ചാക്ഷേപിക്കുന്നതിനു മുമ്പ്, ഇത്രയും എഴുതാൻ അവളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് നമുക്ക് അറിയേണ്ടതല്ലേ?. ഇതൊരു വർഗ്ഗീകരണമായി എനിക്കു തോന്നിയില്ല, അവളുടെ അനുഭവം അവളെഴുതിയതായിരിക്കാം. പുരുഷൻ എല്ലാത്തിനും ശ്രമിക്കുന്നു, പരാജയപ്പെടുന്നു. സ്ത്രീ ഒന്നിനും ശ്രമിക്കുന്നില്ല, പരാജയപ്പെടുന്നുമ്മില്ല.

lekshmi. lachu said...

എന്‍റെ പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്ക്കും

നന്ദി .സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഒരു സ്ത്രീക്ക് മാത്രം ആകും കൂടുതല്‍ പറയാന്‍കഴിയുക എന്നാണു എന്‍റെ വിശ്വാസം.പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പുരുഷനുതന്നെയാകും കൂടുതല്‍ പറയാന്‍ കഴിയുക.അങിനെ പറയുബോള്‍

അവളെ ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തുകയല്ല വേണ്ടത് .സ്ത്രീയുടെ പക്ഷതുനിന്നുകൂടി
ചിന്തിക്കുകയാണ് വേണ്ടത്.

സ്ത്രീയെ സംരക്ഷിക്കേണ്ട പിതാവും ,നീതി നടപ്പാക്കേണ്ട പൊലീസുപോലും അവളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഈ സമൂ ഹത്തില്‍ സ്ത്രീപക്ഷം ചേര്‍ന്ന് സംസാരിക്കുന്നതു ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല, വാക്കിലുടെയും പ്രവര്ത്തിയിലൂടെയും പ്രതിക്കരിക്കുന്ന സ്ത്രീകളെ ഇന്നു സമുഹം വിളിക്കുന്ന ചുരുക്ക പേരാണ് ഫെമിനിസ്റ്റു എന്നുള്ളത്, അതിനാല്‍ ആ പട്ടം എനിക്ക് ലഭിക്കുകയാണെങ്കില്‍ഞാന്‍ അതില്‍ അഭിമാനിക്കുന്നു..സമൂഹത്തിന്റെയും പുരുഷന്മാരുടെയും സ്ത്രീയോടുള്ള കാഴ്ചപ്പാട് മാറുമ്പോള്‍ ഫെമിനിസം എന്ന വാക്കിന് തന്നെ പ്രസക്തി ഇല്ലാതാകും ,ഇത് പോലുള്ള ലേഖനങ്ങളും.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ കരുത്തുകൊണ്ടു പെണ്ണിനേക്കാള്‍ ബലവാന്‍ പുരുഷന്‍ ആണ്ന്നിരിക്കലും ,ആണിനെക്കാള്‍ മനശക്തി പെണ്ണിന് തന്നെയാണ്. ലോകചരിത്രത്തില്‍ പെണ്ണിനുമുന്പില്‍ പുരുഷന്‍ എന്നും തോറ്റിട്ടേ ഉള്ളൂ. അര്‍ഹത ഇല്ലാത്തവരെ നെഞ്ചിലേറ്റി അവര്‍ക്ക് വാരിക്കോരി സ്നേഹം നല്‍കുക എന്നതു പെണ്‍ജെന്മതിന്റെ ഒരു ശാപമാണ് .സ്വന്തം ജീവിതത്തില്‍ ഒരു ആണിനുവെണ്ടി ഇടം കൊടുക്കുന്ന ഓരോ പെണ്ണിനും ഉണ്ടാകും ഓരോ കാരണങ്ങള്‍ .അമര്‍ത്തി വെക്കപ്പെടുന്ന അഭിലാഷങ്ങള്‍ നിറഞ്ഞ ഒന്നാണ് പല സ്ത്രീകളുടെയും മനസ്സ് ...’

തീർച്ചയായും...!