Tuesday, April 27, 2021
ജീവിതം മടുത്തു തുടങ്ങുമ്പോൾ, ഈ പോരാട്ടം അവസാനിക്കുന്നില്ലലോ എന്നു സങ്കടപ്പെടുമ്പോൾ,
ഒറ്റക്കാണല്ലോ എന്നോർത്ത് ശ്വാസം മുട്ടുമ്പോൾ, വെറുതെയൊരു യാത്ര പോകണം..
പിന്നിട്ട വഴികളിലൂടെ ഒരു യാത്ര..
ജീവിതം നിറയെ മുറിവുകളാണെന്നു തോന്നുമ്പോൾ വീടിനോട് ചേർന്നുള്ള പാടവരമ്പത്തു
അസ്തമയ സൂര്യനെ നോക്കി ഇരിക്കണം.. ഇടവഴികളിലൂടെ ഇലയനക്കാതെ നടക്കണം.
സന്ധ്യാ നേരത്തു പാടവരമ്പിലൂടെ കയ്യിൽ ഒരുകറുത്ത ബാഗും, പിടിച്ചു നടന്നു വരുന്ന
അച്ഛനെയും കാത്തു കുളക്കരയിൽ നിൽക്കുന്ന കൊച്ചു കുട്ടിയായി നിൽക്കണം..
ഒറ്റക്കാണെന്ന ചിന്ത കാർന്നു തിന്നുന്ന നേരം വീടിന്റെ രണ്ടാം നിലയിലെ പഴയ പുസ്തകങ്ങളും
പണ്ടുകാലത്തെ ഉപയോഗ ശൂന്യമായ സാധനങ്ങളും വെറുതെ പരതികൊണ്ടിരിക്കണം.
മുത്തച്ഛൻ മാർ മറന്നു പോയ വല്ല നിധി ശേഖരവും കണ്ടെത്താൻ കഴിഞ്ഞാലോ എന്നോർത്ത് ഓരോ മുക്കും മൂലയും പരതണം..
മറക്കാൻ ശ്രമിച്ചിട്ടും ഓർമ്മയുടെ അടിത്തട്ടിൽ മായാതെ കിടക്കുന്ന മുഖങ്ങൾ നിറം മങ്ങി തുടങ്ങിയ
ആൽബംങ്ങളിൽ പരതി ഓരോന്നും ഓർത്തെടുക്കണം..
പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായിവലംവെച്ചു ശ്വാസം മുട്ടിക്കുമ്പോൾ,
അച്ഛൻ മരിച്ചപ്പോൾ ആ വലിയ വീട്ടിൽ മുപ്പത്തിമൂന്നാം വയസ്സിൽ ഒറ്റക്കായ അമ്മയെ രാത്രികൾ പേടിപെടുthiyathum
നെഞ്ചിനകത്തു പെരുമ്പറ കൊട്ടിയ ദിനങ്ങളും, ഉറങ്ങാതെ ഇടനാഴികയിൽ വെറും നിലത്തു വിരിച്ച പായയിൽ
റാന്തൽ വെളിച്ചത്തിൽ അമ്മക്ക് കാവലിരിക്കുന്ന ഏട്ടൻ മാരെയും, ചേച്ചി മാരെയും ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ
നോക്കി ഇരുന്ന ആറാം ക്ലാസ്സുകാരി പെൺകുട്ടിയായി ഇടനാഴികയിൽ വല്ല ശബ്ദവും കേൾക്കുന്നുണ്ടോ എന്നു കാതോർത്തു,
അമ്മയുടെ മടിയിൽ തലവെച്ചുറങ്ങണം.. .
നൽകിയ സ്നേഹത്തിനോ ആൽമാര്ഥതക്കൊ അൽപ്പം പോലും പരിഗണന തിരികെ കിട്ടിയില്ലല്ലോ എന്നോർത്ത് ചങ്കു പൊട്ടുമ്പോൾ
മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയോ വാട്സാപ്പ് ഡിലീറ്റ് ചെയ്യുകയോ, fb ഡീആക്ടീവ് ചെയ്യുകയോ ചെയ്തു
ഒറ്റക്കിരുന്നു ഉറക്കെ ഉറക്കെ കരയണം .. എന്നിട്ടും ശാന്തമാകാത്ത മനസ്സെങ്കിൽ ഹെഡ് ഫോണും വെച്ചു പാട്ടു കേട്ടു കിടക്കണം
രാവിരുണ്ടിട്ടും വന്നു ചേരാത്ത നിദ്രാ ദേവിയോടും, ജീവിതത്തോടും തളരാത്ത മനസ്സുമായി
വീറോടെ വാശിയോടെ, തോൽക്കാനെനിക്ക് മനസ്സില്ലെന്നു വിളിച്ചു പറയണം..
ഇനിയും എത്തിപ്പെടാത്ത അയാൾക്കുവേണ്ടി ഇന്നും കാത്തിരിപ്പാണെല്ലോ എന്നോർത്ത് സ്വയം വിഡ്ഢിചിരി ചിരിക്കണം ,
എന്നെങ്കിലും എന്നെ തേടി അയാൾ വരുമെന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു,
വേദനിക്കുന്ന മനസ്സുകൊണ്ടല്ലാതെ എന്നെങ്കിലും മധുരംകൊണ്ട് പൊട്ടിക്കരയുന്നൊരു ദിനം വരുന്നത് സ്വപ്നം കണ്ടുറങ്ങണം..
അതിരാവിലെയുണർന്നു വറ്റിവരണ്ട കണ്ണുനീർ തടങ്ങളെ തടവി മടുപ്പിക്കുന്ന രാവിലകളെ എതിരേറ്റു
മനോഹരമായൊരു ചിരിയും ഫിറ്റ് ചെയ്തു വീണ്ടും കാലചക്രം തിരിക്കണം..
Saturday, July 18, 2015
ചില തോന്നലുകൾ

എത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍ കിളി പറന്നകന്നിട്ടും മായാത്ത ഗന്ധം പോലെ !ഞാൻ നിന്നെയും നീ എന്നെയും സ്നേഹിക്കുന്നു എന്ന തോന്നലുകൾ,ആ തോന്നലുകൾ നിലനിൽക്കുമ്പോൾ മാത്രമല്ലെ ബന്ധങ്ങൾ എന്നും ഊഷ്മളമായി നിലനിലനില്ക്കുന്നത് ..ആ തോന്നലുകൾ ഇല്ലാതാകുമ്പോൾ ബന്ധങ്ങളും അറ്റുപോകുന്നു..നീ എന്നെ സ്നേഹിക്കുന്നുവോ ? പലവട്ടം ഒരു ഉളുപ്പും നാണവും ഇല്ലാതെ എത്രയോ വട്ടം ചോദിച്ചു തുരുബെടുത്ത വാചകം എന്നത്തെയും നിന്റെ മറുപടി ഒന്നായിരുന്നു ...ഞാൻ നിന്നെ സ്നേഹിക്കുന്നത് ഞാൻ പറഞ്ഞു അറിയിച്ചിട്ട് വേണോ നിനക്കതറിയുവാൻ!!!!..എല്ലാം വെറും തോന്നലുകൾ അതല്ലെ ശെരിക്കും പ്രണയം .മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറംഞാൻ ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍
മറുപടികളില്ലാതെ ഞാൻ എന്നിലേക്ക് തന്നെ മടങ്ങുന്നു ...
പ്രണയം വാക്കുകളില്ലാതെ....ശബ്ദങ്ങളില്ലാതെ ...എന്നില്‍ ജനിച്ചു മരിക്കുന്നു ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍
നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍ പകര്‍ത്തുവാന്‍ കഴിയാത്ത
ഒരു നിറക്കൂട്ട് മാത്രമായി അവശേഷിക്കുന്നു!!
ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ് മറഞ്ഞോര്‍ക്ക് പിന്നാലെ പോകേണ്ടവര്‍
Tuesday, April 28, 2015
നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
ജീവിതം എങ്ങോട്ടാണ് പോകുന്നത് എനിക്ക് പോലും അറിയാത്ത വഴികളിലൂടെ അതെന്നയും കൊണ്ടു പായുന്നു .കുത്തി ഒലിച്ചു പോകുന്ന മലവെള്ളപ്പാച്ചില്‍ പോലെ, തീരതടുക്കാൻ നേരം പിന്നെയും ശക്തമായച്ചുഴിയിലേക്ക് വലിച്ചടിപ്പിക്കുന്ന കുത്തോഴുക്ക് പോലെ .
പൊരുത്തകെടുകളുടെയം ആകെ തുകയാണ് ജീവിതം.സന്ധി ചെയ്തു സമരസപെടാത്ത ,അതിനിഷ്ടപെടാത്ത ഞാന്‍ സന്ധിചെയ്തു ജീവിത വിജയം നേടാന്‍ ഉള്ള വിദ്യ ഉപദേശിക്കുന്നു .എന്തൊരു വിരോധാഭാസം ? .എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം,അല്ലെങ്കില്‍ ഞാനുപെക്ഷിച്ച സമരസപ്പെടലിന്റെ തന്ത്രവുമായി ജീവിക്കാം.ഒന്നുണ്ട് എനിക്ക് നിന്നോട് പറയാന്‍ അവസാനം എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങലയിരുന്നു അധികം എന്ന് തോന്നരുത് . ശത്രുവിനോട് പോലും സ്നേഹത്തോടെ പെരുമാരുന്നവന്റെ നാമം തങ്ക ലിപികളില്‍ എഴുതപെടും എന്നല്ലേ പുരാണം പറയുന്നത് .എനിക്കാരോടും വാശിയില്ല.വെറുപ്പില്ല. ..നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
പൊരുത്തകെടുകളുടെയം ആകെ തുകയാണ് ജീവിതം.സന്ധി ചെയ്തു സമരസപെടാത്ത ,അതിനിഷ്ടപെടാത്ത ഞാന്‍ സന്ധിചെയ്തു ജീവിത വിജയം നേടാന്‍ ഉള്ള വിദ്യ ഉപദേശിക്കുന്നു .എന്തൊരു വിരോധാഭാസം ? .എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം,അല്ലെങ്കില്‍ ഞാനുപെക്ഷിച്ച സമരസപ്പെടലിന്റെ തന്ത്രവുമായി ജീവിക്കാം.ഒന്നുണ്ട് എനിക്ക് നിന്നോട് പറയാന്‍ അവസാനം എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങലയിരുന്നു അധികം എന്ന് തോന്നരുത് . ശത്രുവിനോട് പോലും സ്നേഹത്തോടെ പെരുമാരുന്നവന്റെ നാമം തങ്ക ലിപികളില്‍ എഴുതപെടും എന്നല്ലേ പുരാണം പറയുന്നത് .എനിക്കാരോടും വാശിയില്ല.വെറുപ്പില്ല. ..നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും
Saturday, August 23, 2014
ദാസിന്റെ ഓര്‍മ്മക്കായി..
ദാസ്...ദാസ് എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു.ദാസ് കാണാന്‍സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ചെറിയ ഒരു ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്‍പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്‍റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അധിഥിയായി എത്തുന്ന ഇടവേളകളില്‍ ഞങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്‍റെ സ്ക്കൂള്‍ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന ഇടവേലകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു.
മുതിര്‍ന്നപ്പോള്‍ പിന്നെ കാണുന്ന ഇടവേളകള്‍ നീണ്ടു .കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞാനും ദാസും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനും,ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു.പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
അവന്‍ പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ കാനുനത് വളരെ കുറവായി.കുറെ നാളുകള്‍ക്കു ശേഷം പിന്നെ ഞാന്‍ കാണുന്നത് എന്‍റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി അന്ന് ഒരു അവധിക്കു അവനും വീട്ടില്‍ ഉണ്ടായിരുന്നു.അന്ന് ഞാന്‍ അവനെ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്ന ഒരു മനസ്സുപോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടതിലാനെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന്‍ അവനെ അങ്ങോട്ട് കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ആ ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന്‍ പോയാല്‍ ആ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയിതു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി ഇത്രയും പെട്ടന്ന് നേടി തിരികെ വന്നു ആ കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ദൈര്യം നല്‍കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകുനതിന്റെ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു.എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...
പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആല്‍മഹത്യ ആയിരുന്നു.ദാസ് ആല്‍മഹത്യ ചെയ്യാന്‍മാത്രം ഉള്ള ഒരു പ്രശനം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു.ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന്‍ റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആല്‍മഹത്യ ചെയിതു എന്നാര്‍ക്കും അറിയില്ല.അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുനുണ്ടായിട്ടും ,എന്തിനു ദാസ് ഈ ക്രൂരത ചെയിതു ?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...
ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നിലെങ്കിലും,ദാസിന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയിതു കൂടെ താമസിപ്പിക്കുകയും ചെയിതിരുന്നു.ആ സ്ത്രീ ദാസ്സിനോദ് അടുപ്പോം കാണിക്കയും,ദാസിനെ വശീകരിക്കാന്‍ ശ്രമിച്ചെന്നും അതില്‍ നിന്നും രെക്ഷപെടാന്‍ ദാസ് സ്വയം തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആല്‍മഹത്യ .എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശെരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്‍റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്‍ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്തു ആ അച്ഛന് എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..
എന്റെ പ്രണയം

പ്രണയം മധുരമുള്ള ഒരു നൊമ്പരം.
മറ്റൊരു പേരിലും വിശേഷിപ്പിക്ക്നാകാത്ത
നീറും നൊമ്പരമത്രെ പ്രണയം....
ഇന്നലെ പെയ്ത മഴയിൽ കിളിർക്കുന്ന ഒന്നല്ല പ്രണയം ,പ്രണയത്തെ വാനോളം പുകഴ്ത്തി പാടിയ പ്രശ്സ്ത കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...
"എന്റെ പ്രണയം നിന്റെ വിരൽ വിടാൻ മടിക്കുന്നകുട്ടിയാണു .... അതിനെ ഞാൻ നിന്നെ തന്നെ ഏൽപ്പിക്കുന്നു.."
Subscribe to:
Posts (Atom)